top of page

NOKUME

Updated: 11 hours ago

Healthy Habits



അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെൻ്ററുകളല്ല'; സർവീസ് ചാർജ് ഈടാക്കാൻ അവകാശമില്ലെന്ന് ഹൈകോടതി*

➡️➡️➡️Ⓜ️🔽⬅️⬅️⬅️

കൊച്ചി: . കേരളത്തിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങൾ ബിസിനസ് സെൻ്ററുകൾ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഹൈകോടതിയുടെ ഓർമപ്പെടുത്തൽ. അവശ്യ സേവനങ്ങൾക്കു വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സർവീസ് ചാർജ് ഈടാക്കാൻ ഉടമകൾക്ക് അവകാശമില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഉത്തരവ്.


അക്ഷയ സെന്ററുകളിലെ സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് നടപടി. ഓൾ കേരള അക്ഷയ എന്റ്റർപ്രണേഴ്‌സ് കോൺഫെഡറേഷന്റെ ഹരജിയും കോടതി തള്ളി. ആഗസ്റ്റ് ആറിനാണ് സർക്കാർ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങൾക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. എന്നാൽ, പ്രവൃത്തികളുടെ വ്യാപ്‌തി, വിഭവങ്ങളുടെ ഉപയോഗം, ചെലവ് എന്നിവ പരിഗണിക്കാതെയാണ് സർക്കാർ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ഹൈകോടതിയെ സമീപിച്ചത്.വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്‌ത നിരക്കുകൾ ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായതിനെ തുടർന്നാണ് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ നിന്നുമുള്ള സേവനങ്ങൾക്ക് പുതിയ സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത്. കെ-സ്മാർട്ട് വഴിയുള്ള 13 സേവനങ്ങൾക്കാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.


ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളെ ആ ശ്രയിക്കുന്നവരെ അമിത സർവീസ് ചാർജ് ഈടാക്കി ചൂ ഷണം ചെയ്യുന്നതായി നേരത്തെതന്നെ പരാതി ഉയർന്നിരുന്നു. സർക്കാർ ഇ-ഡിസ്ട്രിക്‌ട് സേവനങ്ങൾ, പരീക്ഷകൾ, വിവിധ കോഴ്‌സുകളുടെ അപേക്ഷ എന്നീ സേവനങ്ങൾക്ക് തോന്നിയതുപോലെയാണ് ഗുണഭോ ക്താക്കളിൽനിന്ന് പണം ഈടാക്കിയിരുന്നത്. തിരക്കിനി ടയിൽ പലരും അമിത ചാർജ് ഈടാക്കുന്നത് ചോദ്യം ചെയ്യാറില്ല. ഇതു മുതലെടുത്താണ് പല കേന്ദ്രങ്ങളും ഇ ത്തരം അനധികൃത പ്രവൃത്തി ചെയ്യുന്നത്. പഞ്ചായത്ത്, റവന്യൂ, കൃഷി വകുപ്പ് മറ്റ് സർക്കാർ ഓഫിസുകൾ എ ന്നിവിടങ്ങളിലേക്ക് അപേക്ഷ നൽകാൻ എത്തുന്ന സാ ധാരണക്കാരുടെ കൈയിൽനിന്ന് ഇത്തരം കേന്ദ്രങ്ങൾ അമിതകൂലി വാങ്ങുന്നു.സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് ഘടനയെപ്പറ്റി പൊ തുജനത്തിന് അറിവില്ലാത്തതാണ് അധിക ചാർജ് ഈടാ ക്കാനുള്ള കാരണം. മുമ്പും അധികചർജ് ഈടാക്കലുമാ യി ബന്ധപ്പെട്ട് ഇത്തരം പരാതികൾ ഉണ്ടായി. ഇതേ തു ടർന്ന് മുമ്പ് സർക്കാർ വിവിധ സേനകൾക്ക് ഈടാക്കാ വുന്ന തുക എത്രയെന്ന് പ്രസിദ്ധീകരിച്ചിരുന്നു. അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള സേവനങ്ങൾക്ക് സർക്കാർ നി ശ്ചയിച്ചിട്ടുള്ള സർവിസ് ചാർജുകൾ പൊതുജനത്തിന് കാണത്തക്ക വിധത്തിൽ പ്രദർശിപ്പിക്കണമെന്നാണ് വ്യ വസ്ഥ. അല്ലെങ്കിൽ പിഴ ഈടാക്കും.


പൊതുജനത്തിന് അക്ഷയകേന്ദ്രം വഴിയുള്ള സേവനങ്ങ ൾ സംബസിച്ച് പരാതി ഡയറക്‌ടർ അക്ഷയ സ്റ്റേറ്റ് പ്രോ ജക്ട് ഓഫിസ്, 25/2241, മാഞ്ഞാലിക്കുളം റോഡ്, ത മ്പാനൂർ, തിരുവനന്തപുരം -695001 എന്ന മേൽവിലാസ ത്തിലോ അതത് ജില്ല ഭരണകൂടത്തിനോ നൽകാം.

➡️➡️➡️Ⓜ️🔽⬅️⬅️⬅️




യുപിഐ ഇടപാടുകളുടെ പരിധി ഉയർത്തി നാഷണൽ പേയ്മെന്റ്സ് കോർ പ്പറേഷൻ ഓഫ് ഇന്ത്യ.*

➡️➡️➡️Ⓜ️🔽⬅️⬅️⬅️

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. വരുന്ന 15ാം തീയതി മുതൽ നിയമം പ്രാബല്യത്തിൽ വരും. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികൾക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍


നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.

വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.

സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.

________________________________



ചട്ടഭേദഗതി വരുന്നു, സൗജന്യ തരംമാറ്റം വേഗത്തിലാവും*

➡️➡️➡️Ⓜ️🔽⬅️⬅️⬅️

ഭൂമി തരംമാറ്റൽ 25 സെന്റ് വരെ സൗജന്യം. പക്ഷേ, അപേക്ഷകനെ വട്ടം ചുറ്റിക്കും. ഇതൊഴിവാക്കി നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ തീരുമാനം. റവന്യൂവകുപ്പ് ഉടൻ ചട്ടഭേദഗതി കൊണ്ടുവരും. ഇതോടെ, അപേക്ഷകൾ കുമിഞ്ഞുകൂടുന്നതും ഒഴിവാകും.

കഴിഞ്ഞ ദിവസം ചേർന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ചട്ടഭേദഗതി തയ്യാറാക്കാൻ മന്ത്രി കെ. രാജൻ നിർദേശിച്ചത്.


വില്ലേജ് ഓഫീസർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആർ.ഡി.ഒ/ഡെപ്യൂട്ടി കളക്ടർ സൗജന്യ തരംമാറ്റം അനുവദിക്കുക. റിപ്പോർട്ട് തയ്യാറാക്കാനുള്ള പ്രൊഫോമയിൽ ഉൾപ്പെടുന്ന അനാവശ്യ വിവരശേഖരണമാണ് വില്ലൻ. ഇത് ഒഴിവാക്കും. പകരം തണ്ടപ്പേർ രജിസ്റ്ററിലെയും റവന്യൂ രേഖകളിലെയും വിവരങ്ങൾ ഉൾക്കൊള്ളിച്ച് റിപ്പോർട്ട് തയ്യാറാക്കും.


വില്ലേജ് ഓഫീസർമാർ ഏറെ സമയം ചെലവിടേണ്ടി വരുന്നത് പ്രൊഫോമ തയ്യാറാക്കാനാണ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതിൽ വില്ലേജ് ഓഫീസർ ചേർക്കേണ്ട വിവരങ്ങൾക്ക് പുറമെയാണ് ഭൂമിയുമായി ബന്ധപ്പെട്ടെന്ന പേരിൽ മറ്റൊന്നു കൂടി പൂരിപ്പിച്ച് നൽകേണ്ടത്. കുറഞ്ഞത് 12 വിവരങ്ങളെങ്കിലും രേഖപ്പെടുത്തണം. ഓരോ പ്രദേശത്തിന്റെയും സ്വഭാവത്തിനനുസരിച്ച് ചോദ്യങ്ങൾക്കും ഏറ്റക്കുറച്ചിലുണ്ടാവും. നെൽവയൽ പ്രദേശങ്ങളിലാണ് കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടിവരിക. നിലം നികത്തിയ ഭാഗമുണ്ടോ, 10 വർഷത്തിലേറെ പഴക്കമുള്ള വൃക്ഷങ്ങളുണ്ടോ, കെട്ടിടങ്ങളുണ്ടോ, ഉണ്ടെങ്കിൽ അവയുടെ പഴക്കം, സ്ഥലത്തിന് സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടുണ്ടോ... ഇങ്ങനെ പോകും ചോദ്യങ്ങൾ.


വാട്‌സ്ആപ്പ് ചാറ്റിനിടെയും റീല്‍സുകള്‍ കാണാം, ഇന്‍സ്റ്റഗ്രാമില്‍ പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് വരുന്നു*

➡️➡️➡️Ⓜ️🔽⬅️⬅️⬅️

ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ക്കായി പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് (picture-in-picture mode) അവതരിപ്പിക്കാന്‍ മെറ്റ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. മറ്റ് ആപ്പുകള്‍ മൊബൈലില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഇന്‍സ്റ്റ റീലുകള്‍ പോക്-അപ് വിന്‍ഡോയായി പ്രത്യക്ഷപ്പെടുന്ന ഫീച്ചറാണിത്. ഇത് മള്‍ട്ടിടാസ്‌കിംഗ് ഉറപ്പുനല്‍കുന്ന സൗകര്യമാണ്.


ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ആപ്പിലേക്ക് പോകേണ്ടിവന്നാല്‍ എന്ത് ചെയ്യും? അതായത് അതിനിടെ ഒരു വാട്‌സ്ആപ്പ് മെസേജ് വായിക്കാനോ അല്ലെങ്കില്‍ ഫേസ്ബുക്ക് സ്ക്രോള്‍ ചെയ്യാനോ ഓണ്‍ലൈനായി മറ്റെന്തെങ്കിലും ചെയ്യാനോ പോകേണ്ടിവന്നാല്‍ ഇനി റീല്‍സ് മിസ്സാവില്ല. മറ്റ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചെറിയ ഫ്ലോട്ടിംഗ് വിന്‍ഡോയിലൂടെ കാണാന്‍ കഴിയുന്ന പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം അധികൃതര്‍ എന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണ് ടെക്‌ക്ര‌ഞ്ച്. ഇത് ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് മള്‍ട്ടി‌ടാക്‌സിംഗ് ഉറപ്പുവരുത്തും. ഈ പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് ഫീച്ചര്‍ ചില ഉപഭോക്താക്കള്‍ക്കെങ്കിലും പരീക്ഷണത്തിനായി ലഭിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


വളരെയധികം ദൈര്‍ഘ്യമേറിയ റീലുകള്‍ പ്ലേ ചെയ്യുമ്പോള്‍ ഈ ഫീച്ചര്‍ ഗുണകരമാകും. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലിയുടെ തിരക്കിലാണെങ്കിലോ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുകയാണെങ്കിലോ സമയം പാഴാകാതെ റീല്‍ കാണാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാമില്‍ ഇതാദ്യമാണെങ്കിലും ടിക്‌ടോക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് ഇതിനകം ശ്രദ്ധേയമാണ്. ഇന്‍സ്റ്റഗ്രാമിലേക്ക് ഈ സൗകര്യം വരുന്നതോടെ ക്രിയേറ്റര്‍മാരുടെ വീഡിയോകള്‍ക്ക് കൂടുതല്‍ വാച്ച്‌ടൈം ലഭിച്ചേക്കും.


ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ അഭ്യര്‍ഥന മാനിച്ച് പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ഇന്‍സ്റ്റ തലവന്‍ ആദം മോസ്സേരി മുമ്പ് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വളരെ കുറച്ച് യൂസര്‍മാര്‍ക്ക് പരീക്ഷണത്തിന് മാത്രമായി ലഭ്യമായിരിക്കുന്ന പിക്‌ചര്‍-ഇന്‍-പിക്‌ചര്‍ മോഡ് വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാകും. എന്നാല്‍ പുത്തന്‍ ഫീച്ചറിന്‍റെ ആഗോള ലോഞ്ച് എപ്പോഴെന്ന് ഇന്‍സ്റ്റഗ്രാം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഒരേ സ്വഭാവമുള്ള റീലുകള്‍ തമ്മില്‍ ലിങ്ക് ചെയ്യാനുള്ള ഫീച്ചര്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. റീല്‍സുകളെ ഒരു സീരീസ് ആയി അവതരിപ്പിക്കാന്‍ കഴിയുന്ന ഫീച്ചറാണിത്

➡️➡️➡️Ⓜ️🔽⬅️⬅️⬅️



Fitness



തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മൽസരിക്കുന്ന വനിതകള്‍ക്ക് കില പരീശീലനം നൽകുന്നു*


2025-ൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി പ്രത്യേക പരിശീലന പരിപാടിയുമായി കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ) രംഗത്ത്. സ്ത്രീകളുടെ നേതൃപാടവവും അറിവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പ്രാദേശിക ഭരണം, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ, ആശയവിനിമയശേഷി, സോഷ്യൽ മീഡിയ ഉപയോഗം, നേതൃപാടവം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള അറിവ്, വികസന ആശയങ്ങൾ, ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ്, സമയപരിപാലനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. പരിശീലനം പൂർത്തിയാക്കുന്നതോടെ, ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ കില ലക്ഷ്യമിടുന്നത്. സ്വയം സ്ത്രീകളായി തിരിച്ചറിയുന്ന ഏതൊരാൾക്കും ഈ പരിശീലനത്തിന് അപേക്ഷിക്കാം. കിലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഈ പരിശീലനത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. താത്പര്യമുള്ളവർക്ക് കിലയുടെ വെബ്സൈറ്റായ www.kila.ac.in വഴിയോ, അല്ലെങ്കിൽ നൽകിയിട്ടുള്ള ക്യുആർ കോഡ് ഉപയോഗിച്ചോ അപേക്ഷിക്കാം. സെപ്റ്റംബർ 25 വരെ അപേക്ഷ സ്വീകരിക്കും.

➡️➡️➡️Ⓜ️🔽⬅️⬅️⬅️





ഏവിയേഷൻ പഠനം എയർപോർട്ടിലാക്കാം..!


ഒരുപക്ഷെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഏവിയേഷൻ കോളേജായ Airocis College of Aviation and Management Studies ന്റെ സവിശേഷതകളറിയാം.


🤙+91 97448 41 111

🤙 +91 70253 53 535


🎙️ @rjmusafir


[Airocis College, Aviation Study Kannur, Industry-Relevant Curriculum, Practical Training, Aviation Lab Facility, Demo Flight, Mock-up Airport, Mock-up ATC, Mock-up in-flight Lab, Runway, Ramp Training, Metal Detector Training, Wireless Communication Training, Aviation Course, BBA Logistics with Airport Management, BBA with Aviation, Diploma in Aviation, MBA, IATA Course]



Food

വിദേശത്ത് നിന്ന് സ്വർണം കൊണ്ടുവരുന്ന പ്രവാസികൾ ആശങ്കയിൽ; യാത്രക്കാരെ വലയ്ക്കുന്ന നിയമക്കുരുക്ക്*


ഷാർജ:* വിദേശരാജ്യങ്ങളിൽ ഒരു വർഷത്തിലേറെ താമസിച്ച ശേഷം ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കസ്റ്റംസ് നിയമങ്ങൾ അനുസരിച്ച് നിശ്ചിത അളവ് സ്വർണാഭരണങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാമെങ്കിലും ഈ നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താത്തതിനെ തുടർന്ന് യാത്രക്കാർ ആശയക്കുഴപ്പത്തിൽ.


നിലവിൽ സ്വർണവില കുതിച്ചുയർന്ന സാഹചര്യത്തിൽ, പതിറ്റാണ്ടുകൾക്ക് മുൻപ് നിശ്ചയിച്ച മൂല്യപരിധി അപ്രസക്തമായതാണ് ഈ ആശയക്കുഴപ്പങ്ങൾക്ക് പ്രധാന കാരണം. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന് ഷാർജ ഇന്ത്യൻ അസോസിയേഷൻ നിവേദനം സമർപ്പിച്ചതായി പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു.


2016-ൽ പുറത്തിറക്കിയ കേന്ദ്രസർക്കാർ വിജ്ഞാപനം അനുസരിച്ച്, വിദേശത്ത് ഒരു വർഷത്തിലേറെ താമസിച്ച ഒരു യാത്രക്കാരന് 50,000 രൂപ മൂല്യമുള്ള 20 ഗ്രാം വരെ സ്വർണാഭരണങ്ങൾ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. അതുപോലെ, ഒരു യാത്രക്കാരിക്ക് 1,00,000 രൂപ മൂല്യമുള്ള 40 ഗ്രാം  സ്വർണാഭരണങ്ങൾ വരെ കൊണ്ടുവരാം. ഈ നിയമം രൂപപ്പെടുത്തിയ കാലത്ത് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഏകദേശം 2,500 രൂപ മാത്രമായിരുന്നു വില. അതനുസരിച്ചാണ് ഈ മൂല്യപരിധികൾ നിശ്ചയിച്ചത്.


എന്നാൽ, ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് ഏകദേശം 7,180 രൂപയാണ്. ഈ നിരക്കിൽ 50,000 രൂപ മൂല്യമുള്ള സ്വർണം വെറും 7 ഗ്രാമിൽ താഴെ മാത്രമാണ്. 1,00,000 രൂപ മൂല്യമുള്ള സ്വർണമാണെങ്കിൽ 14 ഗ്രാമിൽ താഴെയും. അതായത്, നിയമത്തിൽ പറയുന്ന 20 ഗ്രാമും 40 ഗ്രാമും ഇന്നത്തെ മൂല്യപരിധിക്കുള്ളിൽ കൊണ്ടുവരാൻ സാധിക്കില്ല. ഈ വൈരുദ്ധ്യം പ്രവാസികളായ യാത്രക്കാർക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.


നിലവിലെ വിജ്ഞാപനമനുസരിച്ച് യാത്രക്കാർക്ക് നിയമപ്രകാരമുള്ള ഭാരമനുസരിച്ച് സ്വർണം കൊണ്ടുവരാൻ കഴിയില്ല. ഉദാഹരണത്തിന്, ഒരു യാത്രക്കാരൻ 20 ഗ്രാം സ്വർണം കൊണ്ടുവന്നാൽ അതിന്റെ ഇന്നത്തെ മൂല്യം ഏകദേശം 1,43,600 രൂപ വരും. ഇത് നിയമത്തിലെ 50,000 രൂപ എന്ന പരിധി കവിയുന്നതിനാൽ യാത്രക്കാരൻ അധിക നികുതി നൽകേണ്ടി വരും. ഇതിനെച്ചൊല്ലി വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി പതിവായി തർക്കങ്ങളുണ്ടാകുന്നുണ്ട്.


നിയമത്തിന്റെ ലക്ഷ്യം സ്വർണത്തിന്റെ ഭാരം പരിമിതപ്പെടുത്തുക എന്നതായിരുന്നു. എന്നാൽ നിലവിലെ അവസ്ഥയിൽ മൂല്യമാണ് പരിഗണിക്കുന്നത്. ഇത് നിയമത്തിന്റെ യഥാർഥ ഉദ്ദേശ്യത്തെ തന്നെ അട്ടിമറിക്കുന്നു. മാത്രമല്ല, ഈ ആശയക്കുഴപ്പം പലപ്പോഴും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. നിഷ്കളങ്കരായ യാത്രക്കാർക്ക് പോലും ഇത് ദുരിതമാകുകയും, ദുരുപയോഗങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്.


ഈ വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം. മൂല്യപരിധി ഒഴിവാക്കി, ഭാരം മാത്രം മാനദണ്ഡമാക്കണം. ഇത് നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യവുമായി യോജിച്ച് പോവുകയും സ്വർണവിലയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ പരിഗണിക്കാതെ യാത്രക്കാർക്ക് നിയമം പാലിക്കാൻ എളുപ്പമാക്കുകയും ചെയ്യും. പ്രവാസികളുടെ ദീർഘകാലമായുള്ള ഈ ആവശ്യം പരിഗണിച്ചാൽ മാത്രമെ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമുണ്ടാവുകയുള്ളൂ



Start your business


Book your space here


നിങ്ങളുടെ ഫാമിലിക്ക് ഹെൽത്ത് ഇൻഷുറൻസ്‌ എടുക്കണ്ടേ ....!!!


3 year പ്ലാൻ എടുക്കാനെങ്കിൽ Emi ഫെസിലിറ്റി കിട്ടും …


ആരുടെ പേരിലൊക്കെ ആണോ ഇൻഷുറൻസ്‌ എടുക്കുന്നത് അവരുടെ ജനിച്ച വർഷം അല്ലെങ്കിൽ വയസ്സ് അയച്ചു തന്നാൽ എത്ര പ്രീമിയം അടക്കണം എന്നുള്ള ഡീറ്റെയിൽസ് അയച്ചു തരാം ....!


SHAJID

Financial Advisor

Star Health Insurance

Contact : +91-9847606808.

*****************************

ആശുപത്രി ബില്ലുകളിൽ നിന്ന് നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കൂ!*

നിങ്ങൾക്കറിയാമോ? 5.5 കോടി ഇന്ത്യക്കാർക്ക് ഓരോ ദിവസവും വരുന്ന ആശുപത്രി ബില്ലുകളും ചികിത്സാ രീതികളും മാറി വരികയാണ് ഇന്ന് നമ്മുടെ കൈകളിലുള്ള സമ്പാദ്യം ചിലപ്പോൾ നമ്മളുടെ കുടുംബങ്ങളിൽ ആർക്കെങ്കിലും ഒരു അസുഖം വന്നാൽ ചിലപ്പോൾ തീർന്നു പോയേക്കാം...

നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അപകടത്തിലാക്കരുത്, പ്രതിദിനം ₹5 ലക്ഷം മുതൽ ₹2 കോടി വരെ ഉള്ള ആരോഗ്യ ഇൻഷുറൻസ് കവറേജ് നേടൂ.


Follow this link to message me on WhatsApp: https://wa.me/919847606808.


ആരോഗ്യ ഇൻഷുറൻസ് (STAR HEALTH)_ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ഉടൻ തന്നെ വിളിക്കുക.


Mobile Phone

സഹയാത്രികരെ ശല്യപ്പെടുത്തിയാൽ പണി കിട്ടും; പുതിയ മാർഗനിർദേശവുമായി റെയിൽവേ

➖➖➖⭕⭕⭕➖➖➖

കൊല്ലം: രാത്രിയാത്രകൾ കൂടുതൽ സുഖപ്രദവും സുരക്ഷിതവുമാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ റെയിൽവേ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഇതനുസരിച്ച് രാത്രി പത്തിന് ശേഷം ട്രെയിനുള്ളിൽ ഉച്ചത്തിൽ സംസാരിക്കുന്നതിനും ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കുന്നതിനും കർശന വിലക്ക് ഉണ്ടാകും.


സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയിൽ ഉച്ചത്തിൽ റീൽസ് കണ്ടാലോ ഫോണിൽ സംസാരിച്ചാലോ പിടിവീഴും. പിടിവീണാൽ പിഴത്തുകയും അടയ്ക്കണം. ഓരോ യാത്രക്കാരനും രാത്രി ഉറങ്ങാനും വിശ്രമിക്കാനും പൂർണ അവസരവും അവകാശവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ മാർഗരേഖ കൊണ്ട് ലക്ഷ്യമിടുന്നത്.


പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ റെയിൽവേ മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയത്. 1984-ലെ റെയിൽവേ നിയമം സെക്ഷൻ 145 അനുസരിച്ച് ശബ്ദമുണ്ടാക്കി സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കുറ്റകരമാണ്.


ഈ നിയമം ലംഘിക്കുന്നവർക്ക് ആദ്യം മുന്നറിയിപ്പ് നൽകുകയാണ് പതിവ്. അവഗണിച്ചാൽ 500 മുതൽ 1,000 രൂപ വരെ പിഴ ചുമത്തും. രാത്രി പത്തിന് ശേഷം ഹെഡ് ഫോണുകൾ ഉപയോഗിക്കാതെ മൊബൈൽ ഫോണുകളിൽ ഉച്ചത്തിൽ സംസാരിക്കാനോ പാട്ട് കേൾക്കാനോ പറ്റില്ല.


രാത്രി ആവശ്യത്തിനുള്ള ഡിം ലൈറ്റ് ഒഴികെയുള്ള കോച്ചുകളിലെ മറ്റ് എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. നിയമലംഘകർക്ക് ഇനി മുതൽ ഒരു വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും പുതിയ മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്..

➖➖➖⭕⭕⭕➖➖➖



Technical Knowledge


*ഉദ്ഘാടനം ജനുവരിയോടെ; ദേശീയപാതയുടെ 480 കി.മീ. ഡിസംബറില്‍ പൂര്‍ത്തിയാകും; കാസര്‍കോടും മലപ്പുറത്തും നിര്‍മ്മാണം അതിവേഗം*

➡️➡️➡️Ⓜ️🔽⬅️⬅️⬅️


ദേശീയപാത 66-ല്‍ 480 കിലോമീറ്റർ നിർമ്മാണം ഈ വർഷം ഡിസംബറോടെ ആറുവരിപ്പാതയായി പൂർത്തിയാകും.ഇവയുടെ ഉദ്ഘാടനം അടുത്തവർഷം ജനുവരിയോടെ നടത്തും.


ശേഷിച്ചവ 2026 മാർച്ചില്‍ പൂർത്തിയാക്കാനും തീരുമാനിച്ചു. പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ എടുത്തത്.


ആകെ 560 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാതയില്‍ വടകര, തുറവൂർ, തിരുവനന്തപുരം ഉള്‍പ്പെടെ ചില മേഖലകളില്‍ നിർമ്മാണം മന്ദഗതിയിലാണെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ കരാറുകാരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നിർമ്മാണത്തിലെ മെല്ലെപ്പോക്ക് തുടർന്നാല്‍ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.കണ്ണൂർ ജില്ലയിലെ ദേശീയപാത നിർമ്മാണത്തില്‍ ചിലയിടങ്ങളില്‍ അടിപ്പാതകളുടെ കുറവ് കാരണം ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ചുറ്റിക്കറങ്ങേണ്ട അവസ്ഥയുണ്ട്. ഇവിടങ്ങളില്‍ അടിപ്പാതയ്ക്ക് സൗകര്യം ഒരുക്കണം. ഇതിനായി ജില്ലാ കലക്ടറെയും പോലീസ് മേധാവിയെയും ചുമതലപ്പെടുത്തി.


ജില്ലാ അടിസ്ഥാനത്തിലുള്ള നിർമ്മാണ പുരോഗതി ഇങ്ങനെയാണ്: കാസർകോട് 83 കിലോമീറ്ററില്‍ 70 കിലോമീറ്റർ പൂർത്തിയായി. കണ്ണൂരില്‍ 48 കിലോമീറ്ററില്‍ എവിടെയും പൂർത്തിയായിട്ടില്ല. കോഴിക്കോട് ജില്ലയില്‍ 69 കിലോമീറ്ററില്‍ 55 കിലോമീറ്റർ പൂർത്തിയായി.


മലപ്പുറത്ത് 77 കിലോമീറ്റർ നിർമ്മാണത്തില്‍ 76 കിലോമീറ്ററും പൂർത്തിയായിട്ടുണ്ട്. തൃശ്ശൂർ ജില്ലയില്‍ 62 കിലോമീറ്റർ ദൂരത്തില്‍ 42 കിലോമീറ്റർ പൂർത്തിയായപ്പോള്‍ എറണാകുളത്ത് 26 കിലോമീറ്ററില്‍ 9 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്.


ആലപ്പുഴയില്‍ 95 കിലോമീറ്ററില്‍ 34 കിലോമീറ്റർ പൂർത്തിയായി. കൊല്ലത്ത് 56 കിലോമീറ്ററില്‍ 24 കിലോമീറ്റർ പൂർത്തിയായപ്പോള്‍ തിരുവനന്തപുരത്ത് 30 കിലോമീറ്ററില്‍ 5 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്.

➡️➡️➡️Ⓜ️🔽⬅️⬅️⬅️




Motivational


മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്*



മട്ടന്നൂർ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ച‌യിൽ 7 സർവീസുകൾ അധികം വരും. തിരുവനന്തപുരം, ബെംഗളൂരു, മുംബൈ റൂട്ടിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കൂടുതൽ സർവീസ് ആരംഭിച്ചത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂരിനും ബെംഗളുരുവിനും ഇടയിലെ സർവീസ്.


മുൻപ് ആഴ്ചയിൽ ഒരു സർവീസാണ് ഉണ്ടായിരുന്നത്. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരിച്ചും തുടങ്ങി. മുംബൈ റൂട്ടിൽ ആഴ്ചയിൽ ഒരു സർവീസ് കൂടി സെപ്റ്റംബർ മുതൽ ആരംഭിക്കും.


മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് ചെന്നൈ റൂട്ടിൽ ഇൻഡിഗോ എയർലൈൻസ് അധിക സർവീസ് ആരംഭിച്ചു. നിലവിലുള്ള പ്രതിദിന സർവീസിന് പുറമേയാണ് ആഴ്‌ചയിൽ 4 സർവീസ് കൂടി നടത്തുക. ഇതോടെ കണ്ണൂരിനും ചെന്നൈക്കും ഇടയിൽ ആഴ്യിൽ 11 സർവീസുകൾ ഉണ്ടായിരിക്കും.

➡️➡️➡️Ⓜ️🔽⬅️⬅️⬅️



Parenting


Book your space here





Ladies corner



മൂന്ന് മിനിറ്റിനുള്ളിൽ എല്ലിന്റെ ഒടിവുകൾ സുഖപ്പെടുത്തുന്ന പശ ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തി.*


ഷെജിയാങ്, സെപ്റ്റംബർ 13: ഓർത്തോപീഡിക് വൈദ്യശാസ്ത്രത്തിലെ ഒരു വഴിത്തിരിവായി, ചൈനീസ് ഗവേഷകർ ഒടിവുകളും തകർന്ന അസ്ഥി കഷണങ്ങളും വെറും മൂന്ന് മിനിറ്റിനുള്ളിൽ നന്നാക്കാൻ കഴിയുന്ന ഒരു മെഡിക്കൽ അസ്ഥി പശ വികസിപ്പിച്ചെടുത്തു. "ബോൺ-02" എന്ന് വിളിക്കപ്പെടുന്ന ഈ പശ സെപ്റ്റംബർ 10 ന് കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ഗവേഷണ സംഘം അനാച്ഛാദനം ചെയ്തതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.


സർ റൺ റൺ ഷാ ആശുപത്രിയിലെ അസോസിയേറ്റ് ചീഫ് ഓർത്തോപീഡിക് സർജനും പദ്ധതിയുടെ നേതാവുമായ ലിൻ സിയാൻഫെങ്, വെള്ളത്തിനടിയിലുള്ള പാലങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന മുത്തുച്ചിപ്പികളെ നിരീക്ഷിക്കുന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി പറഞ്ഞു. രക്തസമൃദ്ധമായ അന്തരീക്ഷത്തിൽ പോലും രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ പശ കൃത്യമായ ഫിക്സേഷൻ നേടുന്നുവെന്നും അസ്ഥി സുഖപ്പെടുമ്പോൾ ശരീരം സ്വാഭാവികമായി ആഗിരണം ചെയ്യുമെന്നും ഇംപ്ലാന്റുകൾ നീക്കം ചെയ്യുന്നതിനുള്ള രണ്ടാമത്തെ ശസ്ത്രക്രിയയുടെ ആവശ്യകത ഇല്ലാതാക്കുന്നുവെന്നും ലിൻ വിശദീകരിച്ചു.


ലബോറട്ടറി പരിശോധനകൾ ബോൺ-02 ന്റെ സുരക്ഷയും ഫലപ്രാപ്തിയും സ്ഥിരീകരിച്ചു. ഒരു പരീക്ഷണത്തിൽ, സ്റ്റീൽ പ്ലേറ്റുകളും സ്ക്രൂകളും ചേർക്കുന്നതിന് വലിയ മുറിവുകൾ ആവശ്യമായ പരമ്പരാഗത ചികിത്സകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പശ ഉപയോഗിച്ചുള്ള ഒരു നടപടിക്രമം 180 സെക്കൻഡിനുള്ളിൽ പൂർത്തിയായി. 150-ലധികം രോഗികളിൽ ഈ ഉൽപ്പന്നം വിജയകരമായി പരീക്ഷിച്ചതായി സിസിടിവി റിപ്പോർട്ട് ചെയ്തു.


ഒട്ടിച്ച അസ്ഥികളുടെ പരമാവധി ബോണ്ടിംഗ് ഫോഴ്‌സ് 400 പൗണ്ടിൽ കൂടുതലും, ഷിയർ സ്‌ട്രെങ്ത് 0.5 MPa ഉം, കംപ്രസ്സീവ് സ്‌ട്രെങ്ത് 10 MPa ഉം ആണെന്ന് ഇത് സൂചിപ്പിക്കുന്നു, ഇത് പശയ്ക്ക് ഒടുവിൽ പരമ്പരാഗത ലോഹ ഇംപ്ലാന്റുകളെ മാറ്റിസ്ഥാപിക്കാനും അണുബാധയുടെയോ അലർജി പ്രതിപ്രവർത്തനത്തിന്റെയോ അപകടസാധ്യത കുറയ്ക്കാനും കഴിയുമെന്ന് സൂചിപ്പിക്കുന്നു.


അസ്ഥി സിമന്റുകളും ശൂന്യമായ ഫില്ലറുകളും വിപണിയിൽ ലഭ്യമാണെങ്കിലും, അവയ്‌ക്കൊന്നും യഥാർത്ഥ പശ ഗുണങ്ങളില്ല. 1940-കളിൽ, ജെലാറ്റിൻ, എപ്പോക്സി റെസിനുകൾ, അക്രിലേറ്റുകൾ എന്നിവ ഉപയോഗിച്ച് അസ്ഥി പശകൾക്കായുള്ള ആദ്യകാല ശ്രമങ്ങൾ ബയോകോംപാറ്റിബിലിറ്റി പ്രശ്‌നങ്ങൾ കാരണം ഉപേക്ഷിക്കപ്പെട്ടു. ബോൺ-02 ഒടിവ് നന്നാക്കലിന്റെ ദീർഘകാലമായി കാത്തിരുന്ന "ഹോളി ഗ്രെയ്ൽ" ഒടുവിൽ നിറവേറ്റുമെന്ന് ഗവേഷകർ പറയുന്നു.




The Kitchen

*വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു; ഇന്ന് മുതൽ പ്രാബല്യത്തിൽ*


⭕പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും


➖➖➖⭕⭕⭕➖➖➖

ന്യൂഡൽഹി: വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 51.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1,580 രൂപയായിരിക്കും വില. കൊച്ചിയിൽ 1637 രൂപ വില ഉണ്ടായിരുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1587 രൂപയായി.


ഹോട്ടൽ വ്യാപാരമേഖലയിൽ വിലക്കുറവ്‌ ഗുണകരമാകും. അതേസമയം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന് കമ്പനികൾ വ്യക്തമാക്കി. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ പരിഷ്കരണം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. വിദേശ വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളെല്ലാം അടിസ്ഥാനമാക്കി എണ്ണ വിപണന കമ്പനികൾ എൽപിജി നിരക്കുകൾ പ്രതിമാസം പരിഷ്കരിക്കാറുണ്ട്.


➖➖➖⭕⭕⭕➖➖➖


കുറഞ്ഞ ചിലവിൽ modular kitchen സെറ്റ് ചെയ്‌തു കൊടുക്കുന്നു വിളിക്കുക 6238394889





Wedding in kerala


*വാഹന പുക പരിശോധനാ നിരക്ക് കുറച്ചു* *ഒരുവർഷത്തോളം ഈടാക്കിയത് അധിക നിരക്ക്*

➖➖➖⭕⭕⭕➖➖➖

പാലക്കാട്‌ :ആധുനികപരിശോധനാസംവിധാനം സജ്ജീകരിക്കുന്നതിനായി പെട്രോൾ, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്കുയർത്തിയത് പിൻവലിച്ചു. ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുകപരിശോധനാസംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കണ്ടതിനെത്തുടർന്നാണ് നടപടി. ബിഎസ് 4, 6 ശ്രേണിയിലെ ഇരുചക്രവാഹനങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഈടാക്കിയിരുന്നത് 80 രൂപയായും കാറുകൾക്ക് 130 രൂപ ഈടാക്കിയത് 100 രൂപയായിട്ടുമാണ് കുറച്ചത്. ഒരുവർഷത്തേക്കാണ് സർട്ടിഫിക്കറ്റ് കാലാവധി.

കേന്ദ്ര നിർദേശപ്രകാരം ഈ വാഹനങ്ങൾക്ക് ആധുനിക ലാംഡ ടെസ്റ്റ് നടത്തേണ്ടിവരുമെന്നും സജ്ജീകരണങ്ങൾ ഒരുക്കേണ്ടത് അധിക ചെലവിനിടയാക്കുമെന്നുമുള്ള പുകപരിശോധാകേന്ദ്രം നടത്തിപ്പുകാരുടെ നിവേദനത്തെത്തുടർന്നാണ് ഒരുവർഷംമുൻപ് സർക്കാർ നിരക്ക് വർധിപ്പിച്ചത്. എന്നാൽ ലാംഡ ടെസ്റ്റിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ പുകപരിശോധനാ കേന്ദ്രങ്ങൾക്കു കഴിഞ്ഞിരുന്നില്ല.

പരിശോധനാനിലവാരം ഉയർത്താതെ അധിക നിരക്ക് ഈടാക്കുകയായിരുന്നു. പഴയപടി പരിശോധന നടത്തുകയും ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിരക്കു കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിനു കത്തു നൽകിയത്. കേന്ദ്രനിർദേശപ്രകാരം ബിഎസ് 4, പെട്രോൾ, സിഎൻജി, എൽപിജി നാലുചക്രവാഹനങ്ങൾക്കും എല്ലാത്തരം പെട്രോൾ സിഎൻജി, എൽപിജി വാഹനങ്ങൾക്കും ലാംഡ പരിശോധന നിർബന്ധമാണ്.

➖➖➖⭕⭕⭕➖➖➖




Tour

ബേക്കല്‍ കൊണ്ടുവരും വിനോദസഞ്ചാരികളെ! വരുന്നൂ, അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം അമ്യൂസ്‌മന്റ് സെന്റര്‍*

➡️➡️➡️Ⓜ️🔽⬅️⬅️⬅️

ഉത്തരമലബാറിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നു. ബേക്കല്‍ റിസോർട്സ് ഡിവലപ്മെന്റ് കോർപ്പറേഷനാ(ബിആർഡിസി)ണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.ബിആർഡിസിയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരമുള്ള ടൂറിസം അമ്യൂസ്മന്റ് സെന്റർ സ്ഥാപിക്കുന്ന കാര്യമാണ് പരിഗണനയില്‍.


ഉത്തരമലബാറിലേക്ക് ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഏറെക്കാലമായി ടൂറിസം വകുപ്പും ബിആർഡിസിയും ശ്രമിക്കുന്നുണ്ട്. ബേക്കല്‍ കോട്ടയും ബീച്ച്‌ പാർക്കും പഞ്ചനക്ഷത്ര ഹോട്ടലുകളും പുരവഞ്ചിയാത്രയും റാണിപുരം ഹില്‍ സ്റ്റേഷനുമൊക്കെയുണ്ടെങ്കിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം പരിമിതമാണ്.


ദുബായിലെ 'ബുർജ് ഖലീഫ'യും സിങ്കപ്പൂരിലെ 'യൂണിവേഴ്സല്‍ സ്റ്റുഡിയോസും' ഒാസ്ട്രേലിയയിലെ 'സിഡ്നി ഒാപ്പറ ഹൗസും' മലേഷ്യയിലെ 'പെട്രോണാസ് ട്വിൻ ടവറു'മൊക്കെപ്പോലൊന്ന് ഇവിടെയില്ലാത്തതാണ് വിനോദസഞ്ചാരികളുടെ വരവ് കുറയാൻ കാരണം. ഒരു മുഖ്യ ആകർഷണമുണ്ടെങ്കില്‍ അതുവെച്ച്‌ പ്രചാരണം നടത്താം. ഇതറിഞ്ഞെത്തുന്നവർ അവിടെ സമയം ചെലവഴിച്ചശേഷം സമീപപ്രദേശങ്ങളിലുള്ള ചെറിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുമെത്തും.


ഈ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബേക്കലില്‍ അമ്യൂസ്മെന്റ് സെന്റർ സ്ഥാപിക്കാനുള്ള പദ്ധതി. സിങ്കപ്പൂരിലെ യൂണിവേഴ്സല്‍ സ്റ്റുഡിയോസ് പോലൊരു കേന്ദ്രമാണ് പരിഗണനയില്‍. പൊതുമേഖലാ സ്വകാര്യ പങ്കാളിത്ത(പിപിപി)ത്തോടെ നടപ്പാക്കുന്ന കാര്യവും ആലോചനയിലുണ്ട്. സർക്കാരിന്റെ അനുമതി ലഭിച്ചശേഷം സ്ഥലമേറ്റെടുപ്പ്, വിശദ പദ്ധതിരേഖ തയ്യാറാക്കല്‍ തുടങ്ങിയവയൊക്കെ പൂർത്തിയാക്കിവേണം പദ്ധതി യാഥാർഥ്യമാക്കുന്നതിലേക്കെത്താൻ.


കാസർകോട് ഇഷ്ട ലൊക്കേഷൻ


മുമ്ബ് സിനിമാക്കാർ തിരിഞ്ഞുനോക്കാതിരുന്ന കാസർകോട് ഇന്ന് പല സിനിമാസംവിധായകരുടെയും ഇഷ്ട ലൊക്കേഷനാണ്. കാസർകോട്ട് ഷൂട്ട് ചെയ്ത ചെറിയ ബജറ്റ് സിനിമകള്‍പോലും വിജയിച്ചതോടെ രാശിയുള്ള ലൊക്കേഷനെന്ന പെരുമയും ലഭിച്ചു. മറ്റ് പല ലൊക്കേഷനുകളിലും റീല്‍സ് ചിത്രീകരിക്കുന്നവരുടെയും കാഴ്ചക്കാരുടെയും തള്ളിക്കയറ്റം കാരണം സിനിമയെടുക്കുന്നത് വലിയ പ്രയാസമായിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം.


മറ്റിടങ്ങളില്‍ മൂന്ന്-നാല് മാസത്തേക്ക് ഷെഡ്യൂള്‍ ചെയ്യുന്ന ഷൂട്ടിങ് കാസർകോട്ടാണെങ്കില്‍ രണ്ടുരണ്ടര മാസത്തിനുള്ളില്‍ തീർക്കാനാകുന്നുണ്ട്. ഇത് സിനിമയുടെ നിർമാണച്ചെലവ് കുറയ്ക്കാൻ സഹായിക്കും. പ്രാദേശിക കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ ലഭ്യതയാണ് മറ്റൊരാകർഷണം.


രണ്ട് വിമാനതാവളങ്ങള്‍; വന്ദേഭാരതും


വിമാനത്താവള നഗരങ്ങള്‍ക്കുപോലും ഒരു വിമാനത്താവളത്തിന്റെ മാത്രം പ്രയോജനം ലഭിക്കുമ്ബോള്‍ ബേക്കലിന് കണ്ണൂർ, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നേട്ടം സ്വന്തമാണ്. കണ്ണൂർ വിമാനത്താവളത്തിലേക്ക് 100 കിലോമീറ്ററും മംഗളൂരുവിലേക്ക് 70 കിലോമീറ്ററും. വന്ദേഭാരത് വന്നതോടെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയും അനായാസമായി. ബേക്കലില്‍നിന്ന് ഒരുമണിക്കൂർകൊണ്ട് ജില്ലയിലെവിടേക്കുമെത്താമെന്നതും നേട്ടമാണ്.


പഞ്ചനക്ഷത്ര താമസം


ഒരു പഞ്ചായത്തില്‍ മൂന്ന് പഞ്ചനക്ഷത്ര റിസോർട്ടുകളുള്ള ജില്ലയാണ് കാസർകോട്. ബേക്കല്‍ ഉള്‍പ്പെടുന്ന ഉദുമ ഗ്രാമപ്പഞ്ചായത്തിനാണീ പെരുമ. ഉദുമയുടെ പടിഞ്ഞാറൻ തീരത്ത് ലളിത് റിസോർട്ട് ആൻഡ് സ്പായും ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ഇന്ത്യൻ ഹോട്ടല്‍സ് കമ്ബനി ലിമിറ്റഡിന് (ഐഎച്ച്‌സി.എല്‍) കീഴിലുള്ള താജ് ബേക്കല്‍ റിസോർട്ട് ആൻഡ് സ്പായും പ്രവർത്തിക്കുന്നുണ്ട്. മലാംകുന്നില്‍ ഐഎച്ച്‌സിഎല്ലിന്റെ ഗേറ്റ്വേ ബേക്കലും. മൂന്നിലുംകൂടി 260-ലധികം മുറികളുണ്ട്. മറ്റ് ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകള്‍ ഇതിനുപുറമേയാണ്. ഏത് നിലവാരത്തിലുള്ള താമസസൗകര്യവും കാസർകോട്ട് ലഭ്യമാണെന്ന് ചുരുക്കം.


'മൈസ്' ടൂറിസം


സംസ്ഥാനത്തെ പ്രധാന മൈസ് ടൂറിസം കേന്ദ്രമായും ബേക്കല്‍ മാറുകയാണ്. മൈസ് എന്നാല്‍ മീറ്റിങ്സ്, ഇൻസെന്റീവ്സ്, കോണ്‍ഫറൻസസ് ആൻഡ് എക്സിബിഷൻസ് (MICE). ഔദ്യോഗിക സമ്മേളനങ്ങള്‍ക്കും പരിപാടികള്‍ക്കുമൊപ്പം ഇതിനെത്തുന്നവർക്ക് അല്പം വിനോദസഞ്ചാരവുമാണ് ഉദ്ദേശിക്കുന്നത്. വിളിപ്പാടകലത്തില്‍ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളുള്ളതാണ് 'മൈസ്' ടൂറിസത്തിന് സാധ്യത തുറന്നത്. കൊച്ചിയും മൂന്നാറും തിരുവനന്തപുരവുമൊക്കെ സന്ദർശിച്ച്‌ മടുത്തവർക്ക് ബേക്കല്‍ ഒരു പുതുമയാണ്.


ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങും കാരവൻ പാർക്കും


സംസ്ഥാനത്തെ പ്രധാന ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രങ്ങളിലൊന്നാണ് ബേക്കല്‍. ഒരുകോടി രൂപ മുതല്‍ മുകളിലേക്കാണ് ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് ചെലവഴിക്കുന്നത്. റിസോർട്ടുകള്‍ക്ക് പുറമേ ടൂറിസം വകുപ്പും ഇതിനുള്ള സൗകര്യമൊരുക്കുന്നുണ്ട്. ബേക്കല്‍ ബീച്ചില്‍ കാരവൻ പാർക്കും പരിഗണനയിലുണ്ട്.

➡️➡️➡️Ⓜ️🔽⬅️⬅️⬅️



Car care



വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു; ഇന്ന് മുതൽ പ്രാബല്യത്തിൽ*


⭕പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും


➖➖➖⭕⭕⭕➖➖➖

ന്യൂഡൽഹി: വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 51.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1,580 രൂപയായിരിക്കും വില. കൊച്ചിയിൽ 1637 രൂപ വില ഉണ്ടായിരുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1587 രൂപയായി.


ഹോട്ടൽ വ്യാപാരമേഖലയിൽ വിലക്കുറവ്‌ ഗുണകരമാകും. അതേസമയം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന് കമ്പനികൾ വ്യക്തമാക്കി. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ പരിഷ്കരണം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. വിദേശ വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകളെല്ലാം അടിസ്ഥാനമാക്കി എണ്ണ വിപണന കമ്പനികൾ എൽപിജി നിരക്കുകൾ പ്രതിമാസം പരിഷ്കരിക്കാറുണ്ട്.


➖➖➖⭕⭕⭕➖➖➖



Made in kerala


Book your space here


ഭക്ഷണവും അയർവേദവുമായി കണ്ണൂരിൽ ഒരു പുതിയ സ്ഥാപനം


Bike & Scooter


*വാഹന പുക പരിശോധനാ നിരക്ക് കുറച്ചു* *ഒരുവർഷത്തോളം ഈടാക്കിയത് അധിക നിരക്ക്*

➖➖➖⭕⭕⭕➖➖➖

പാലക്കാട്‌ :ആധുനികപരിശോധനാസംവിധാനം സജ്ജീകരിക്കുന്നതിനായി പെട്രോൾ, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്കുയർത്തിയത് പിൻവലിച്ചു. ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുകപരിശോധനാസംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കണ്ടതിനെത്തുടർന്നാണ് നടപടി. ബിഎസ് 4, 6 ശ്രേണിയിലെ ഇരുചക്രവാഹനങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഈടാക്കിയിരുന്നത് 80 രൂപയായും കാറുകൾക്ക് 130 രൂപ ഈടാക്കിയത് 100 രൂപയായിട്ടുമാണ് കുറച്ചത്. ഒരുവർഷത്തേക്കാണ് സർട്ടിഫിക്കറ്റ് കാലാവധി.

കേന്ദ്ര നിർദേശപ്രകാരം ഈ വാഹനങ്ങൾക്ക് ആധുനിക ലാംഡ ടെസ്റ്റ് നടത്തേണ്ടിവരുമെന്നും സജ്ജീകരണങ്ങൾ ഒരുക്കേണ്ടത് അധിക ചെലവിനിടയാക്കുമെന്നുമുള്ള പുകപരിശോധാകേന്ദ്രം നടത്തിപ്പുകാരുടെ നിവേദനത്തെത്തുടർന്നാണ് ഒരുവർഷംമുൻപ് സർക്കാർ നിരക്ക് വർധിപ്പിച്ചത്. എന്നാൽ ലാംഡ ടെസ്റ്റിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ പുകപരിശോധനാ കേന്ദ്രങ്ങൾക്കു കഴിഞ്ഞിരുന്നില്ല.

പരിശോധനാനിലവാരം ഉയർത്താതെ അധിക നിരക്ക് ഈടാക്കുകയായിരുന്നു. പഴയപടി പരിശോധന നടത്തുകയും ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിരക്കു കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിനു കത്തു നൽകിയത്. കേന്ദ്രനിർദേശപ്രകാരം ബിഎസ് 4, പെട്രോൾ, സിഎൻജി, എൽപിജി നാലുചക്രവാഹനങ്ങൾക്കും എല്ലാത്തരം പെട്രോൾ സിഎൻജി, എൽപിജി വാഹനങ്ങൾക്കും ലാംഡ പരിശോധന നിർബന്ധമാണ്.

➖➖➖⭕⭕⭕➖➖➖



The Home

തലശ്ശേരിയിൽ വീട് വില്പനക്ക്

2700 sqft 4 BHK 9 സെന്റ് റോഡ് സൈഡ് റയിൽവേ സ്റ്റേഷൻ, ഷോപ്പിംഗ് സെന്റർ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ,സ്കൂൾ എല്ലാം അരക്കിലോമീറ്റർ ചുറ്റളവിൽ 90 ശതമാനം വർക്കും കഴിഞ്ഞു ഫോട്ടോസ് കാണാൻ https://www.olx.in/myads click ചെയ്യുക. ആവശ്യക്കാർ മാത്രം വിളിക്കുക 6238394889...



വെറും 25ലക്ഷം മാത്രം 800 sqft 2 ബെഡ്‌റൂം ഉള്ള മനോഹരമായ ഒരു വീട് സ്ഥലം അടക്കം നിങ്ങൾക്കും സ്വന്തമാക്കാം

ഇപ്പോൾ തന്നെ വിളിക്കൂ 6238394889


Learn Till You Earn



NOKUME "India's leading online platform established in 2013 with corporate office in India Regional office in Dubai to support all Trades in various field to promote business worldwide.Start using 🔎NOKUME platform now to connect business peoples all over the globe promote any types of business and business related news worldwide as a tool with single platform multiple options that helps you with all your local and international needs for BUYING & SELLING any items online that includes,

🔎Worldwide Real Estate.

🔎Introduce your company and products.

🔎Invite your customers for various functions.

🔎Distribute your company broucher worldwide.

🔎Find best Tour package for your holidays.

🔎Find Jobs.

🔎Get business connection worldwide.

🔎Get admission in famous institutions for higher study all over the globe.

🔎Share your Ideas Etc...

nokume your online trusted business partner...











































 
 
 

Comments


Post: Blog2_Post

NOKUME COMMUNICATIONS 

Thalassery Kerala India

+91 6238394889

Subscribe Form

Thanks for submitting!

©2020  NOKUME all rights reserved

  • Twitter
  • LinkedIn
  • Facebook
  • Instagram
bottom of page